Friday, July 22, 2022

മാധ്യമങ്ങളും വലതുപക്ഷവും - സുനിൽ പി ഇളയിടം എഴുതുന്



കേസരി എ ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിന്റെ ശതാബ്ദിവർഷമാണ് ഇത്. 1922 മെയ് 14-നാണ് ബാലകൃഷ്ണപിള്ള സമദർശിയുടെ പത്രാധിപരായി ചുമതലയേറ്റത്. പിന്നീട് 1935വരെയായി പത്തുവർഷത്തോളം സമദർശി, പ്രബോധകൻ, കേസരി എന്നീ പത്രങ്ങളുടെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. ഈ പത്രാധിപജീവിതംകൊണ്ട് പത്രപ്രവർത്തനത്തിന്റെ ഒരു മാതൃകാഭൂപടംതന്നെ അദ്ദേഹം വരച്ചുതീർക്കുകയും ചെയ്തു. രാജാവിനും രാജവാഴ്ചയ്ക്കും എതിരായ നിശിതവിമർശങ്ങളുടെ പേരിൽ സമദർശിയുടെ ഉടമയുമായി കേസരി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് സ്വന്തം ഉടമസ്ഥതയിൽ അദ്ദേഹം പ്രബോധകൻ എന്ന പത്രം പ്രസിദ്ധീകരിച്ചത്. പ്രബോധകന്റെ പ്രസിദ്ധമായ ആമുഖപ്രസ്താവനയിൽ തന്റെ മാധ്യമദർശനം കേസരി വിശദമാക്കി. വാർത്താവിതരണത്തേക്കാൾ വാർത്താവിശകലനത്തിനായിരിക്കും താൻ ഊന്നൽ നൽകുകയെന്ന്‌ അദ്ദേഹം ആ പ്രസ്താവനയിൽ പറയുന്നുണ്ട്. പത്രങ്ങൾ കുത്തകസ്ഥാപനങ്ങളായി വളരുന്നത് ഉടമകൾക്കല്ലാതെ ജനാധിപത്യത്തിനും സമൂഹത്തിനും ഗുണകരമാകില്ലെന്നും കേസരി പറയുന്നുണ്ട്. മാധ്യമങ്ങളുടെ കുത്തകവൽക്കരണവും വാർത്തകളുടെ നിസ്സാരവൽക്കരണവും നമ്മുടെ മാധ്യമജീവിതം നേരിടാനിരിക്കുന്ന വലിയ വിപത്തുകളാണെന്ന് ഒരു നൂറ്റാണ്ടുമുമ്പേ കേസരി ചൂണ്ടിക്കാട്ടി. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ വച്ചുപുലർത്തുന്ന നഗ്നമായ വലതുപക്ഷ താൽപ്പര്യങ്ങളുടെയും മൂലധനസേവയുടെയും സന്ദർഭത്തിൽ കേസരി ഉയർത്തിപ്പിടിച്ച ഈ നിലപാടുകൾക്ക് കൂടുതൽ പ്രസക്തി കൈവരുന്നുണ്ട്.

വിവാദ ലോകം

സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികളെ ഗൗരവപൂർവം വിശകലനം ചെയ്ത്, ജനങ്ങളുടെ ലോകബോധത്തെയും വൈജ്ഞാനിക ധാരണകളെയും നവീകരിക്കുകയെന്ന ദൗത്യം കൈയൊഴിഞ്ഞു കഴിഞ്ഞു. പകരം സെൻസേഷണലിസത്തിന്റെയും വിവാദപരതയുടെയും (ചിലപ്പോഴൊക്കെ ഇക്കിളികളുടെയും) ലോകമായി വാർത്താവിനിമയത്തെ മാറ്റിത്തീർക്കാനാണ് അവ പണിപ്പെടുന്നത്. അടിസ്ഥാനപരമായി രണ്ടു രീതിയാണ് ഇതിലുള്ളത്. ഒന്ന്: വലതുപക്ഷ രാഷ്ട്രീയത്തെ മറയില്ലാതെ പിന്തുണയ്ക്കുകയും ഇടതുപക്ഷത്തെ പരമാവധി കടന്നാക്രമിക്കാനായി പച്ചക്കള്ളങ്ങൾപോലും പ്രചരിപ്പിക്കുകയും ചെയ്യുക. രണ്ട്: മൂലധനതാൽപ്പര്യങ്ങൾക്ക് നിരുപാധികമായ പിന്തുണ ഉറപ്പാക്കുകയും അതിലേർപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തോട് പരമാവധി കൂറുകാണിക്കുകയും ചെയ്യുക.

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ -പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലെ വലതുപക്ഷ പ്രകൃതം ഏറ്റവും നന്നായി വെളിപ്പെട്ടുവരുന്ന ഒരു സന്ദർഭം വാർത്താവതരണങ്ങളുടേതാണ്. മൂന്നു തലമായാണ് ഈ വലതുപക്ഷവൽക്കരണം അരങ്ങേറുന്നത്. ആദ്യത്തേത് പ്രകടവും ബാക്കി രണ്ടും പരോക്ഷവുമാണ്. പ്രകടമായ വലതുപക്ഷതാൽപ്പര്യം തിരിച്ചറിയാൻ എളുപ്പമാണെങ്കിലും രണ്ടും മൂന്നും സമീപനം അങ്ങനെയുള്ളവയല്ല. പുറമേക്ക് നിഷ്പക്ഷമെന്നോ, ഇടതുപക്ഷമെന്നോ ഉള്ള പ്രതീതികൾ ഉളവാക്കിക്കൊണ്ടാണ് അവ വലതുപക്ഷരാഷ്ട്രീയം വാർത്താവിതരണത്തിന്റെ  ഭാഗമാക്കി മാറ്റുന്നത്. ഫലത്തിൽ, ആദ്യത്തേതിനേക്കാൾ അപകടകരവും പ്രച്ഛന്നവുമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ കൂടുതൽ ആഴത്തിൽ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമായ ഒന്നായി അത് മാറിത്തീരുകയും ചെയ്യുന്നു.

ഒരു സമൂഹത്തിന് മാധ്യമങ്ങളിലൂടെ കൈവരേണ്ട അവബോധത്തിന്റെ പ്രകൃതത്തെ മൂന്നു വാക്കിൽ ചുരുക്കിപ്പറയാനാകും. വിവരം, വ്യാഖ്യാനം, വിമർശം എന്നിവയാണവ. വായനസമൂഹത്തിന് പ്രാഥമികവസ്തുതകൾ എത്തിച്ചുകൊടുക്കുക എന്നതിനെയാണ് വിവരം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരം വിവരങ്ങളെ മുൻനിർത്തി സംഭവങ്ങളെയും സ്ഥിതിവിശേഷങ്ങളെയും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സമൂഹത്തിന് പ്രാപ്തിയുണ്ടാക്കലാണ് വ്യാഖ്യാനം. നിലവിലുള്ള സമൂഹത്തെയും അതിന്റെ അറിവുകളെയും വിമർശാത്മകമായി നോക്കിക്കാണാനും അതിനെ മറികടക്കാനും പ്രേരണചെലുത്തുന്നതാണ് വിമർശം. വിമർശാവബോധരൂപീകരണമാണ് മാധ്യമപ്രവർത്തനത്തെ അടിസ്ഥാനപരമായി ഇടതുപക്ഷപരമാക്കുന്നതെന്നും പറയാം.


പ്രാഥമികവിവരങ്ങളുടെ വിതരണം പ്രത്യക്ഷത്തിൽ നിഷ്പക്ഷമായി അനുഭവപ്പെടാവുന്ന ഒന്നാണ്. എന്നാൽ, വ്യാഖ്യാനവും വിമർശാവബോധ രൂപീകരണവും പ്രകടമായിത്തന്നെ രാഷ്ട്രീയനിലപാടുകൾ ആവശ്യപ്പെടുന്നുണ്ട്. ഒരു മാധ്യമത്തിന്റെ രാഷ്ട്രീയനിലപാട് മനസ്സിലാക്കാനാകുക വിമർശാവബോധ രൂപീകരണത്തിൽ അവ എന്തു പങ്കുവഹിക്കുന്നു എന്നതിനെ മുൻനിർത്തിയാണ്. വാർത്താവിനിമയത്തിന്റെ ഈ അടിസ്ഥാനപ്രകൃതത്തെ അട്ടിമറിച്ചുകൊണ്ടാണ് മാധ്യമമണ്ഡലത്തിന്റെ വലതുപക്ഷവൽക്കരണം ഇപ്പോൾ അരങ്ങേറുന്നത്. വിവരം, വ്യാഖ്യാനം, വിമർശം എന്നതിൽനിന്ന് വിവരം, വിവാദം, വിനോദം എന്ന പുതിയൊരു ത്രിത്വത്തിലേക്ക്  മുഖ്യധാരാ മാധ്യമജീവിതം വഴുതിക്കഴിഞ്ഞു. വാർത്താവിതരണത്തിന്റെ പ്രാഥമിക ദൗത്യമായ വിവരവിനിമയത്തിന്റെ തലത്തിൽത്തന്നെ നമ്മുടെ മാധ്യമമണ്ഡലം അങ്ങേയറ്റം വിഭാഗീയമായാണ് നിലകൊള്ളുന്നത്.

യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പച്ചക്കള്ളങ്ങൾ വസ്തുതകൾ എന്ന നിലയിൽ പ്രചരിപ്പിക്കുകയാണ് ഇതിന്റെ രീതി. ഇടതുപക്ഷവിരോധമാണ് ഇതിന്റെ ആധാരഘടകം. ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവും പ്രമേഹനിയന്ത്രണത്തിനായുള്ള ഉപകരണത്തെ ഏലസാക്കിയതുംമുതൽ ബിരിയാണിച്ചെമ്പിലെ സ്വർണംവരെ പച്ചക്കള്ളങ്ങളുടെ ദീർഘപരമ്പരതന്നെ നമ്മുടെ മാധ്യമങ്ങൾ സമീപകാലത്ത് നിർമിച്ചിട്ടുണ്ട്. (അതേസമയം കേന്ദ്രഭരണകൂടത്തിനെതിരെ നടുനിവർത്തിനിന്ന് ഒരു വാക്കുപോലും പറയാതിരിക്കാനുള്ള "ജാഗ്രത'യും ഇവർക്കുണ്ട്!).


ഇടതുപക്ഷ വിരോധം
വിഷംനിറഞ്ഞ ഇടതുപക്ഷവിരോധത്തിനപ്പുറം, തങ്ങൾ നൽകുന്ന വാർത്തയുടെ പ്രാഥമിക വസ്തുത വിലയിരുത്താൻപ്പോലും മുതിരാത്ത "വിവര'ങ്ങളായിരുന്നു അവയെല്ലാം. പഴയതിൽനിന്ന് വ്യത്യസ്തമായി, സമൂഹമാധ്യമങ്ങളിലെ ഓഡിറ്റിങ്ങിലൂടെ ഈ പച്ചക്കള്ളങ്ങൾ അപ്പപ്പോൾത്തന്നെ നിലംപൊത്തുന്നുണ്ട്. അതുളവാക്കുന്ന പരിഭ്രാന്തികൾ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രകടവുമാണ്.

ഇതിൽനിന്ന് വ്യത്യസ്തവും കൂടുതൽ അപകടകരവുമായ വലതുപക്ഷവൽക്കരണത്തിന്റെ മറ്റൊരു വഴി നമ്മുടെ മാധ്യമമണ്ഡലത്തിൽ പ്രബലമാണ്. മാധ്യമമണ്ഡലത്തിന്റെ നിസ്സാരവൽക്കരണമെന്നോ ക്ഷുദ്രവൽക്കരണമെന്നോ വിശേഷിപ്പിക്കാവുന്ന ഒന്നാണത്. വിവാദവും അതിലെ വിനോദമൂല്യവുമാണ് ഇതിൽ പ്രധാനം. പൊതുജീവിതത്തിലെ സുപ്രധാന പ്രമേയങ്ങളെ തമസ്കരിക്കുകയും നിസ്സാരതകളെയും ക്ഷുദ്രതകളെയും കൊണ്ടാടുകയും ചെയ്യുന്ന രീതി എന്നിതിനെ മനസ്സിലാക്കാം. നമ്മുടെ ടെലിവിഷൻ ചർച്ചകളിൽ വിലയൊരു പങ്ക് ഇതാണ്. വിവാദരതിയിലും അതിന്റെ വിനോദമൂല്യത്തിലുമാണ് അവ ഊന്നൽ നൽകുന്നത്. വിവാദനിർമാണം ഒരു വ്യവസായമാക്കി മാറ്റുക, അവയ്ക്ക് എരിവും പുളിയും നൽകി പരമാവധി വിനോദമൂല്യം ഉണ്ടാക്കുക എന്നതാണ് സ്ഥിതി. ഭരണഘടനാ സംവിധാനങ്ങളിലെ തകർച്ചമുതൽ ഗുജറാത്ത് കൂട്ടക്കൊലയിലെ വാദികളെ പ്രതിയാക്കി ജയിലിലടച്ചുതുവരെയുള്ള സംഭവങ്ങൾക്ക് നമ്മുടെ മാധ്യമങ്ങൾ നൽകിയ ഇടവും ബിരിയാണിച്ചെമ്പിനും മറ്റും നൽകിയ ഇടവും സമയവും താരതമ്യപ്പെടുത്തിയാൽ ഇതു വ്യക്തമാകും. സമൂഹജീവിതത്തെ ആഴത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളെ മറച്ചുപിടിക്കുകയും കെട്ടുകഥകളെയും ക്ഷുദ്രതകളെയും വലിയ തോതിൽ ആഘോഷിക്കുകയും ചെയ്ത് ഒരു ജനതയുടെ സാമൂഹ്യാവബോധത്തെതന്നെ അട്ടിമറിക്കാനും വലതുപക്ഷവൽക്കരിക്കാനുമാണ് ഇത് പണിപ്പെടുന്നത്. മാനായിവന്ന മാരീചനെപ്പോലെ, വാർത്താവിശകലനത്തിന്റെ മുഖംമൂടിയണിഞ്ഞെത്തുന്ന അപവാദങ്ങൾ, ഗോസിപ്പുകൾ, വ്യക്തിഹത്യകൾ തുടങ്ങിയവയിലൂടെ വികസിച്ചുവരുന്ന ക്ഷുദ്രതയുടെ വഴി. മൂന്നാംകിട വിവാദങ്ങളും ഇക്കിളികളും പൊതുജീവിതത്തിന്റെ കേന്ദ്രമാണെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നു. പൊതുസമൂഹത്തിന്റെ ആശയവിനിമയമണ്ഡലത്തെ അപ്പാടെ വലതുപക്ഷ യുക്തികൾക്ക് കീഴ്പ്പെടുത്തുന്നതാണ് ഈ സമീപനം. മാധ്യമങ്ങളിൽ വരുന്ന പ്രകടമായ പച്ചക്കള്ളങ്ങളേക്കാൾ ദീർഘകാലസ്വാധീനവും ഫലവും സമൂഹജീവിതത്തിൽ ഉളവാക്കുന്ന ഒന്നാണിത്.

 

പൊതുജീവിതത്തിന്റെ ക്ഷുദ്രവൽക്കരണം
പൊതുജീവിതത്തിന്റെ ക്ഷുദ്രവൽക്കരണത്തിന് ഏറ്റവും ഉപയുക്തമായ ഒരു ചർച്ചാരീതിയും നമ്മുടെ ദൃശ്യമാധ്യമങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിവൈകാരികതയും ശബ്ദഘോഷവും ഒത്തുചേർന്ന ഒരു തർക്കവിവാദ മണ്ഡലമാണത്. അടിസ്ഥാനവസ്തുതകൾക്കും യുക്തിപരമായ വിശകലനങ്ങൾക്കും കാര്യമായ ഒരിടവുമില്ലാത്ത, ഏതു പ്രമേയത്തിന്റെയും ഉപരിതലത്തിലൂടെമാത്രം കടന്നുപോകുന്ന ഒരു ചർച്ചാമണ്ഡലം. ഇടതുപക്ഷവിരോധമാണ് മിക്കവാറും സന്ദർഭങ്ങളിൽ അതിനെ നയിക്കുന്നത്. സമീപകാലത്ത് അറസ്റ്റിലായ നേതാവ് മുതൽ കൊടിയ വർഗീയവാദികൾക്കുവരെ ദൃശ്യതയും മാന്യതയും നൽകിയത് ഈ ചർച്ചാവേദികളാണ്. അവർ പറയുന്ന വിടുവായത്തങ്ങളാണ് സാമൂഹ്യ പ്രാധാന്യമുള്ള ആശയങ്ങളെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വിജയിച്ചിട്ടുമുണ്ട്. അവതാരകരുടെ അട്ടഹാസങ്ങൾമുതൽ അധിക്ഷേപങ്ങളും പുലഭ്യം പറയലുംവരെ അരങ്ങേറുന്ന ആ തർക്കയുദ്ധങ്ങൾ സാമൂഹ്യാവബോധത്തെ ക്ഷുദ്രമാക്കുന്നതിൽ വലിയ വിജയം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാധ്യമമണ്ഡലത്തിന്റെ വലതുപക്ഷവൽക്കരണത്തിനെതിരായ പ്രതിരോധത്തിന് മുഖ്യധാരാ മാധ്യമങ്ങൾ പറയുന്ന പച്ചക്കള്ളങ്ങൾ തുറന്നുകാണിക്കുന്നതോടൊപ്പം കൊഴുത്തുവളരുന്ന ഈ ക്ഷുദ്രവൽക്കരണത്തെയും ചെറുക്കേണ്ടതുണ്ട്. പൊതുബോധത്തെ കൂടുതൽ ആഴത്തിൽ വലതുപക്ഷത്തേക്ക് നയിക്കുന്നതിൽ ഈ ക്ഷുദ്രവൽക്കരണത്തിനുള്ള പങ്ക് അത്രയും വലുതാണ്.

Wednesday Jul 20, 2022
Read more: https://www.deshabhimani.com/articles/sunil-p-ilayidam-article/1032925

Thursday, July 21, 2022

ദ്രൗപദി മുർമുവിനെ മറയാക്കി മനുസ്മൃതിയിലേക്ക്‌

 





കെ രാജേന്ദ്രൻ - Monday Jul 18, 2022

തെലങ്കാന രൂപീകരണത്തിനുശേഷം ആന്ധ്രപ്രദേശിൽ ആകെ 13 ജില്ലയാണ് ഉണ്ടായിരുന്നത്. ജില്ലയുടെ എണ്ണം ഇരുപത്താറാക്കാൻ  ജഗൻമോഹൻ റെഡ്ഡി സർക്കാർ തീരുമാനിച്ചു. തീരദേശ ആന്ധ്രയിലെ കൊണാസീമയെ ബി ആർ അംബേദ്കർ കൊണാസീമ' ജില്ലയെന്ന് പുനർനാമകരണം ചെയ്യുമെന്നതായിരുന്നു 2019ലെ  തെരഞ്ഞെടുപ്പിൽ  ജഗൻമോഹൻ റെഡ്ഡിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. അതു പാലിച്ചു. പ്രഖ്യാപനവും നടന്നു. പിന്നാലെ മെയ് 24ന് അമലാപുരം നഗരത്തിൽ സംഘപരിവാർ സംഘടനകൾ കലാപം അ‍ഴിച്ചുവിട്ടു. ജില്ലയ്‌ക്ക് ബി ആർ അംബേദ്കറുടെ പേരിടാൻ പാടില്ലത്രെ. സംഘപരിവാർ കണ്ണുരുട്ടിയപ്പോൾ തീരുമാനം പിൻവലിച്ചു.

ജില്ലകളുടെ പേരുമാറ്റങ്ങൾ രസകരമാണ്. വിജയവാഡയുടെ പേര് എൻ ടി ആർ (എൻ ടി രാമറാവു) എന്നും പുട്ടപർത്തിയുടെ പേര് സത്യസായിയെന്നും തിരുപ്പതിയുടെ പേര് ബാലാജിയെന്നും കടപ്പയുടെ പേര് വൈ എസ് ആർ കടപ്പയെന്നുമാക്കി. അതെല്ലാമാകാം. പക്ഷേ, ജനസംഖ്യയിലെ പകുതിയോളം ദളിതർ ജീവിക്കുന്ന കൊണാസീമയ്ക്ക് അംബേദ്കറുടെ  പേരിടരുത് എന്നതാണ് സംഘപരിവാറിന്റെ തീട്ടൂരം.  ബി ആർ അംബേദ്കർക്ക് കൊണാസീമയുമായി ആത്മബന്ധമുണ്ട്. തൊള്ളായിരത്തി നാൽപ്പതുകളിൽ ബി ആർ അംബേദ്കർ പലതവണ കൊണാസീമ സന്ദർശിച്ചിരുന്നു. അംബേദ്കറുടെ ആഹ്വാനങ്ങളിൽ ആവേശംകൊണ്ട് ദളിതർ നടത്തിയ സമരങ്ങളെത്തുടർന്നാണ് ഇവിടത്തെ നിസ്വവർഗത്തിന് വ‍ഴിനടക്കാനും ക്ഷേത്രങ്ങൾക്കകത്ത് ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ലഭിച്ചത്.

കൊണാസീമ ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ പൊതുരാഷ്ട്രീയ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമാണ്‌ ഇത്. പക്ഷേ, ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു വനിത ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതിയാകുന്നു. ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തുവന്നത് ജഗൻമോഹൻ റെഡ്ഡിയാണ്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാൾ രാഷ്ട്രപതിയാകുന്നതുകൊണ്ട്  കൊണാസീമ ജില്ലയുടെ പേര് ബി ആർ അംബേദ്കർ ജില്ലയെന്ന് പുനർനാമകരണം ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതിന്റെ കാരണം അംബേദ്കർ തന്നെ പണ്ട് പറഞ്ഞിട്ടുണ്ട്. രാഷ്ട്രപതിയെന്ന പദവിയെക്കുറിച്ചുള്ള അബേദ്കറുടെ നിരീക്ഷണം ഇങ്ങനെ നമ്മുടെ രാഷ്ട്രപതി അധികാരങ്ങൾ ഒന്നുമില്ലാത്ത ഒരു തലവൻ മാത്രമാണ്. സ്വന്തമായി ഒന്നുംചെയ്യാനാകില്ല. ഒരുവിധ അധികാരങ്ങളുമില്ലാത്ത പദവി'. ജൂലൈ 12ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ദ്രൗപദി മുർമു ആന്ധ്രപ്രദേശിൽ എത്തി. കൊണാസീമയെക്കുറിച്ച് ചോദിക്കുന്നതിനായി  ചുറ്റുംകൂടിയ മാധ്യമ പ്രവർത്തകരെ ബിജെപി നേതാക്കൾ തടഞ്ഞു. ആന്ധ്രയിൽ മാത്രമല്ല, ഒരിടത്തും ദ്രൗപദി മുർമു വാർത്താസമ്മേളനം നടത്തിയിട്ടില്ല. ബിജെപിയുടെ വാർത്താസമ്മേളനം നടത്താത്ത ആദ്യത്തെ രാഷ്ട്രപതി സ്ഥാനാർഥിയാണ് ദ്രൗപദി മുർമു. നരേന്ദ്ര മോദിയെപ്പോലെ ദ്രൗപദി മുർമുവിനും ചോദ്യങ്ങളെ ഭയമാണ്.

ആലങ്കാരിക പദവിയിലെ മഹാരഥന്മാർ
ഡോ. രാജേന്ദ്രപ്രസാദ് എന്ന മഹാരഥനെയാണ്  സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയാക്കിയത്. 12 വർഷക്കാലം രാഷ്ട്രപതി കസേരയിലിരുന്ന ഡോ. രാജേന്ദ്രപ്രസാദ് 356-ാം വകുപ്പ് എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന് മാതൃക സൃഷ്ടിച്ചു. നീതിബോധവും ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ 1959ൽ ഒന്നാം ഇ എം എസ് സർക്കാരിനെ പിരിച്ചുവിടാനുളള ശുപാർശ അദ്ദേഹം തിരിച്ചയക്കുമായിരുന്നു. എന്നാൽ, ഇന്ദിര ഗാന്ധിയുടെ നിർബന്ധത്തെത്തുടർന്ന് നെഹ്റു കൽപ്പിച്ചത് രാജേന്ദ്രപ്രസാദ് നടപ്പാക്കി.

നെഹ്റുവിൽനിന്ന്‌ ഇന്ദിരായുഗം ആരംഭിച്ചതോടെ രാഷ്ട്രപതിമാർ കൂടുതൽ  വ‍ഴക്കമു‍ള്ള റബർ സ്റ്റാമ്പുകളായി മാറി. ഇന്ദിര ഗാന്ധി ആവശ്യപ്പെട്ടാൽ വീട്ടുമുറ്റം അടിച്ചുവാരാനും  തയ്യാറാണെന്ന് പ്രഖ്യാപിച്ച രാഷ്ട്രപതിയായിരുന്നു ഗ്യാനി സെയിൽസിങ്‌. ഖാലിസ്ഥാൻ ഭീകരവാദം അ‍ഴിഞ്ഞാടിയിരുന്ന കാലത്ത് സെയിൽ സിങ്ങിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ  രാജീവ് ഗാന്ധി ചാരൻമാരെ വിന്യസിച്ചതായി രഹസ്യാന്വേഷണവിഭാഗം മുൻ ജോയിന്റ്‌ സെക്രട്ടറി എം കെ ഥർ ഓപ്പൺ സീക്രട്ട് എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ദിരാവധത്തെത്തുടർന്ന് കോൺഗ്രസുകാർ സിഖുകാരെ കൂട്ടക്കൊല ചെയ്തപ്പോൾ‍, സെയിൽ സിങ്‌ വെറും കാ‍ഴ്ചക്കാരനായി. ഗുജറാത്ത് വംശഹത്യാ സമയത്ത് കെ ആർ നാരായണനായിരുന്നു രാഷ്ട്രപതി. അദ്ദേഹം നിശ്ചലനായിരുന്നില്ല. അടിയന്തരമായി ഇടപെടാൻ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയിയോട് ആവശ്യപ്പെട്ടു. ഗുജറാത്തിലേക്ക്‌ പറന്ന വാജ്പേയി രാജധർമം' പാലിക്കാൻ മോദിയോട്  ആവശ്യപ്പെട്ടു. പരിമിതമായ അധികാരങ്ങൾക്കകത്തുനിന്നുകൊണ്ട് കെ ആർ നാരായണൻ ചെയ്ത ഇത്തരം ഇടപെടലുകൾ നടത്താൻ പിന്നീടു വന്ന രാഷ്ട്രപതിമാർ തുനിഞ്ഞില്ല.

ദളിതർക്കിടയിൽ പുകയുന്ന ആർഎസ്എസ് വിരുദ്ധവികാരം തണുപ്പിക്കാൻവേണ്ടിയാണ് 2017ൽ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത്. എന്നാൽ,  ദളിത് വേട്ടകൾ നിർബാധം തുടർന്നു. ഉയർന്ന ജാതിയായ താക്കൂർ വിഭാഗത്തിലെ ഒരുസംഘം  നടത്തിയ  ക്രൂരമായ ബലാത്സംഗത്തെത്തുടർന്ന്, യുപിയിലെ ഹാഥ്‌രസിൽ  ദളിത് പെൺകുട്ടി  2020 സെപ്തംബർ 29ന് കൊല്ലപ്പെട്ടു. അച്ഛനമ്മമാരെപ്പോലും പങ്കെടുപ്പിക്കാതെ യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. രാജ്യത്ത് പ്രതിഷേധം അലയടിച്ചു.  ഐക്യരാഷ്ട്ര സംഘടനവരെ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.  ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മൗനംപാലിച്ചു. എണ്ണിയാൽ തീരാത്ത ദളിത് പീഡനങ്ങളാണ് രാജ്യത്ത് നിത്യേന നടന്നുകൊണ്ടിരിക്കുന്നത്. കുറ്റവാളികൾ ഉയർന്ന ജാതിക്കാരെങ്കിൽ ബിജെപി സർക്കാരുകൾ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് ഇത്തരം ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത്.

ത‍ഴയപ്പെടുന്നത്‌ ഇങ്ങനെ
സമീപകാലത്ത് പട്ടികവിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ ശക്തി ഗണ്യമായ തോതിൽ വർധിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ, ആലങ്കാരിക പദവികൾക്കുമപ്പുറം യഥാർഥ  അധികാരകേന്ദ്രങ്ങളിൽനിന്നും ബിജെപി ദളിതരെയും ആദിവാസികളെയും ബുദ്ധിപൂർവം മാറ്റിനിർത്തി. യുപിയിൽ ആദിത്യനാഥ് മന്ത്രിസഭയിൽ ആകെ  24 ക്യാബിനറ്റ് മന്ത്രിമാരാണ്‌ ഉള്ളത്. ജനസംഖ്യയിലെ 22 ശതമാനംവരുന്ന ദളിത് വിഭാഗങ്ങൾക്ക്  ആദിത്യനാഥ് നൽകിയത്  ഒരൊറ്റ ക്യാബിനറ്റ് മന്ത്രിയെയാണ്. 18.50 ശതമാനംമാത്രം വരുന്ന ഉയർന്ന ജാതിക്കാർക്ക് നൽകിയതാകട്ടെ 16. സവർണപക്ഷപാതം ബിജെപി മന്ത്രിസഭകളിൽ മാത്രമല്ല, കേന്ദ്ര സർവീസിലെ ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിലും പ്രകടമാണ്.  ആകെയുള്ള 89 സെക്രട്ടറിമാരിൽ 85ഉം  ഉയർന്ന ജാതിക്കാരാണ്.  275 ജോയിന്റ്‌ സെക്രട്ടറിമാരിലെ 233 പേരും ഉയർന്ന ജാതിക്കാർ.

കേന്ദ്ര സർവീസിലെ 8.72 ലക്ഷം  സ്ഥിരം തസ്കികകൾ നിയമനം നടത്താതെ ഒ‍ഴിച്ചിട്ടിരിക്കുകയാണ്. ചെലവുചുരുക്കലെന്ന കാരണംപറഞ്ഞ്  ഈ തസ്തികകൾ നിർത്തലാക്കുക എന്നതാണ് ലക്ഷ്യം. അതോടെ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന നാലര ലക്ഷത്തോളംപേരുടെ  സർക്കാർ ജോലിയെന്ന സ്വപ്നം ഇല്ലാതാകും.  അധഃസ്ഥിത വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ചരിത്രപരമായ മാറ്റങ്ങൾ ഉണ്ടാക്കിയ രണ്ട് നിയമമുണ്ട്, ദേശീയ ഗ്രാമീണ തൊ‍ഴിലുറപ്പുനിയമവും ആദിവാസി വനാവകാശ നിയമവും. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്തെത്തുടർന്നാണ് ഒന്നാം യുപിഎ സർക്കാർ രണ്ടു പദ്ധതിയും നടപ്പാക്കിയത്. വനാവകാശനിയമ പ്രകാരം ഭൂമി ലഭിച്ച ആദിവാസികളെ ഭൂമിയിൽനിന്ന് ഇറക്കിവിടാനാകില്ല.

ഖനനം ഉൾപ്പെടെയു‍ള്ള വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകണമെങ്കിൽ ഗ്രാമസഭകളുടെ അനുമതി വേണമായിരുന്നു. എന്നാൽ, സുപ്രധാനമായ ഈ വ്യവസ്ഥയെ മറികടക്കാനായി മോദി സർക്കാർ വനസംരക്ഷണ നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവന്നു. ഇനി കോർപറേറ്റുകൾക്ക് വനഭൂമി എളുപ്പത്തിൽ കൈക്കലാക്കാം. 

മോദി ഭരണത്തിൻ കീ‍ഴിൽ മിക്ക സംസ്ഥാനത്തും ഗ്രാമീണ തൊ‍ഴിലുറപ്പുപദ്ധതി നിശ്ചലമാണ്. പദ്ധതി നടപ്പാക്കാൻ നടപ്പുവർഷം 2.64 ലക്ഷം കോടി രൂപയെങ്കിലും നീക്കിവയ്ക്കണം. എന്നാൽ, ക‍ഴിഞ്ഞ ബജറ്റിൽ നിർമല സീതാരാമൻ വകയിരുത്തിയത് വെറും 73,000 കോടി.  കോവിഡാനന്തരം രാജ്യത്തെ 23 കോടി പേർ ദാരിദ്ര്യത്തിലേക്ക്‌ വ‍ഴുതിവീണു.  ഇവരിലെ ഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരാണ്. ഈ യാഥാർഥ്യങ്ങൾ ജനശ്രദ്ധയിൽനിന്ന് മറയ്ക്കണം. ഈ ലക്ഷ്യത്തോടെയുള്ള പുകമറയാണ് ദ്രൗപദി മുർമു.

അധഃസ്ഥിതൻ സർസംഘചാലക് ആകുമോ ?
ഇന്ന് രാജ്യം ഭരിക്കുന്നത് ആർഎസ്എസാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ബിജെപി അധ്യക്ഷൻ തുടങ്ങിയ പദവികളിൽ ഇരിക്കുന്നവരെല്ലാം സർസംഘചാലകിന് വിധേയരായിരിക്കണം.  ജനസംഘത്തെ നയിച്ചിരുന്ന മൗലിചന്ദ്ര ശർമയും ബൽരാജ് മഥോക്കും ബിജെപിയെ നയിച്ചിരുന്ന എൽ കെ അദ്വാനിയും അതിശക്തരായിരുന്നു. എന്നാൽ, ആർഎസ്എസ് സർസംഘചാലകുമാർ കണ്ണുരുട്ടിയപ്പോൾ അനുസരണയോടെ മൂവരും അധ്യക്ഷസ്ഥാനങ്ങൾ രാജിവച്ചു. ബിജെപിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ആർഎസ്എസ്‌ താൽപ്പര്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 1997 മുതൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി പ്രചാരകുമാരെ ചുമതലപ്പെടുത്താറുണ്ട്. ഇവർക്ക് കൈകാര്യം ചെയ്യാനാകാത്ത വിഷയങ്ങളിൽ നേരിട്ട് സർസംഘ് ചാലക് ഇടപെടും.

1925 മുതൽ 2022 വരെയുള്ള 97 വർഷക്കാലയളവിൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ, ഡോ. ലക്ഷ്മൺ വാമൻ പരഞ്ജ്പേ, മാധവ് സദാശിവ് ഗോൾവാൾക്കർ,  മധുകർ ദത്താത്രേയ ദേവറസ്, രാജേന്ദ്ര സിങ്‌, കെ എസ്  സുദർശൻ, മോഹൻ ഭാഗവത് എന്നിങ്ങനെ  ഏഴ്‌ സർസംഘചാലകുമാർ ആർഎസ്എസിനെ നയിച്ചു. ഇവരെല്ലാം ഉയർന്ന ജാതിയിൽപ്പെട്ടവരാണ്‌. ഉത്തരേന്ത്യയിൽ മണ്ഡൽ രാഷ്‌ട്രീയം ശക്തമായപ്പോൾ പിന്നാക്കജാതിക്കാർക്കും ദളിതർക്കുമിടയിൽ വേരോട്ടമുണ്ടാക്കാൻ അബ്രാഹ്മണനായ ഒരാളെ സർസംഘചാലകാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ക്ഷത്രിയനായ രാജേന്ദ്ര സിങ്ങിനെ സർസംഘചാലകാക്കിയത്. പിന്നാക്കക്കാരനെയോ ദളിതനെയോ ഗോത്രവർഗക്കാരനെയോ പരിഗണിച്ചില്ല.

വിചാരധാര മാത്രമല്ല, ബ്രാഹ്മണാധിപത്യത്തിന് ഊന്നൽനൽകുന്ന മനുസ്മൃതിയും നടപ്പാക്കുകയെന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പദ്ധതി പരസ്യമായി നടപ്പാക്കാൻ ആർഎസ്എസിന് സാധിക്കില്ല.അധഃസ്ഥിത വിഭാഗങ്ങൾക്ക് ആലങ്കാരികപദവികൾ നൽകി  പുകമറ സൃഷ്ടിച്ചാൽ ദൗത്യനിർവഹണം എളുപ്പമാകും. ദ്രൗപദി മുർമുമാരെ ആലങ്കാരികപദവികളിൽ ഇരുത്തും. പക്ഷേ, സർസംഘചാലകിന്റെ കസേരയുടെ ഏ‍ഴയലത്ത് അടുപ്പിക്കില്ല. ആലങ്കാരികപദവികളിൽ ഉപവിഷ്ടരാകുന്ന അധഃസ്ഥിതരുടെ എണ്ണമല്ല, നിത്യേന നടന്നുകൊണ്ടിരിക്കുന്ന ഹാഥ്‌രസുകളുടെ കണക്കാണ് രാജ്യമെടുക്കേണ്ടത്.

കടപ്പാട് 
Read more: https://www.deshabhimani.com/articles/indian-presidential-election/1032529

Monday, March 14, 2016

ജനാധിപത്യ കേരളം ഇതുവരെ




ഇന്ത്യയില്‍തന്നെ ഏറ്റവും ചലനാത്മകമായ ജനാധിപത്യസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. നവോത്ഥാനപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവും ഇതിന് സഹായകമായ ജനകീയരാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനൊപ്പമാണ് നിയമനിര്‍മാണസഭയും വളരാന്‍ തുടങ്ങിയത്.

ഇന്നത്തെ കേരള നിയമസഭയിലെത്തിച്ചേര്‍ന്ന നിയമനിര്‍മാണസഭകളുടെ ചരിത്രം 1888ലാണ് ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ രാമവര്‍മയുടെ ഭരണകാലത്ത്  നിയമനിര്‍മാണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു കൌണ്‍സില്‍ രൂപീകരിക്കാനാണ് 1888ല്‍ തീരുമാനിച്ചത്. ഒരു റഗുലേഷനിലൂടെയാണ് ഇത് നിലവില്‍വന്നത്. 1888 ആഗസ്ത് 23ന് സെക്രട്ടറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയിലായിരുന്നു ആദ്യയോഗം. എട്ടുപേരായിരുന്നു അംഗങ്ങള്‍. ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൌദ്യോഗികാംഗങ്ങളും.

1898 മാര്‍ച്ച് 21ന് മറ്റൊരു റഗുലേഷനിലൂടെ കൌണ്‍സിലിന്റെ അംഗസംഖ്യ 15 ആയി ഉയര്‍ത്തി. ഒമ്പത് ഔദ്യോഗികാംഗങ്ങളും ആറ് അനൌദ്യോഗികാംഗങ്ങളും. 1904ല്‍ കൌണ്‍സിലിനു പുറമെ 100 അംഗങ്ങളുള്ള ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. കാര്‍ഷിക– വ്യാവസായിക– വാണിജ്യമേഖലകളില്‍നിന്ന് ഓരോ താലൂക്കിലും രണ്ടുപേരെവീതം ഡിവിഷന്‍ പേഷ്കാര്‍ നിര്‍ദേശിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1904 ഒക്ടോബര്‍ 22നായിരുന്നു ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം. വിജെടി ഹാളിലാണ് യോഗം ചേര്‍ന്നത്. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ.

1933 ജനുവരി ഒന്നിന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം), ശ്രീചിത്രാ സ്റ്റേറ്റ് കൌണ്‍സില്‍ (ഉപരിമണ്ഡലം) എന്നീ സഭകള്‍ സ്ഥാപിച്ചു. ദിവാനായിരുന്നു രണ്ട് സഭകളുടെയും എക്സ് ഒഫീഷ്യോ ചെയര്‍മാന്‍. 1947 സെപ്തംബര്‍ നാലിന് ഉത്തരവാദിത്തഭരണം പ്രഖ്യാപിക്കുംവരെ ഈ സംവിധാനം തുടര്‍ന്നു.

കൊച്ചിരാജ്യത്ത് 1925ല്‍ 45 അംഗങ്ങളുള്ള ആദ്യ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ നിലവില്‍വന്നു. 1938ല്‍ ദ്വിഭരണ വ്യവസ്ഥ വന്നു. കൌണ്‍സില്‍ അംഗമായ അമ്പാട്ട് ശിവരാമമേനോന്‍ ഏകാംഗമന്ത്രിയായി. 1946ലാണ് നാലംഗ മന്ത്രിസഭ നിലവില്‍ വന്നത്. 1947 ആഗസ്ത് 14ന് കൊച്ചിയില്‍ ഉത്തരവാദിത്തഭരണം സ്ഥാപിച്ചു. 1947 സെപ്തംബര്‍ ഒന്നിന് പനമ്പള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ നിലവില്‍ വന്നു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് ടി കെ നായര്‍ പ്രധാനമന്ത്രിയായി. 1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി ലെജിസ്ളേറ്റീവ് അസംബ്ളി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ 1948 സെപ്തംബര്‍ 20ന് മന്ത്രിസഭ അധികാരമേറ്റു.

1948 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരുവിതാംകൂറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ പ്രതിനിധിസഭ രൂപീകരിച്ചു. 1948 മാര്‍ച്ച് 20ന് ചേര്‍ന്ന സഭയുടെ ആദ്യ യോഗത്തില്‍ എ ജെ ജോണിനെ സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1948 മാര്‍ച്ച് 24ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പട്ടം രാജിവച്ചതിനെത്തുടര്‍ന്ന് 1948 ഒക്ടോബര്‍ 22ന് പറവൂര്‍ ടി കെ നാരായണപിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു.

തിരുവിതാംകൂര്‍ മഹാരാജാവിനെ രാജപ്രമുഖായി പ്രഖ്യാപിച്ച് 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരു– കൊച്ചി രൂപീകരണം നടന്നു. പറവൂര്‍ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായി. ടി കെ നാരായണപിള്ള മന്ത്രിസഭ 1951 ഫെബ്രുവരി 24ന് രാജിവച്ചു. 1951 മാര്‍ച്ച് മൂന്നിന് സി കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേറ്റ് 1952 മാര്‍ച്ച് 12 വരെ തുടര്‍ന്നു.

1951–52ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസായിരുന്നു. എ ജെ ജോണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാര്‍ച്ച് 12ന് അധികാരമേറ്റെങ്കിലും 1952 സെപ്തംബര്‍ 13ന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1954ല്‍ തെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാര്‍ടി, പിഎസ്പി, ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികള്‍ ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പിഎസ്പി കാലുമാറി. പ്രതിപക്ഷത്തിരുന്ന് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തില്‍ വീണ് അവര്‍ സ്വന്തം മന്ത്രിസഭ രൂപീകരിച്ചു. അങ്ങനെ പിഎസ്പി നേതാവ് പട്ടം താണുപിള്ള 1954 മാര്‍ച്ച് 17ന് മന്ത്രിസഭ രൂപീകരിച്ചു. എന്നാല്‍, പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ മേധാവിത്വം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇടയ്ക്കിടെ ഉരസലുകള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്ന് ചില ഭൂപരിഷ്കരണ നിയമങ്ങള്‍ കൊണ്ടുവരാന്‍ പട്ടം ഒരുങ്ങിയതോടെ കോണ്‍ഗ്രസിന് സമനില തെറ്റി. അവര്‍ വലിയതോതില്‍ പ്രതിഷേധസമരങ്ങള്‍ ഉയര്‍ത്തി. 1955 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് കാലുവാരി. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 1955 ഫെബ്രുവരി 14ന് പനമ്പള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു. ഈ മന്ത്രിസഭയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 1956 മാര്‍ച്ച് 23ന് രാജിവച്ചു. പിന്നീട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.

ബ്രിട്ടീഷ് അധീനതയില്‍ മദിരാശി പ്രവിശ്യയിലായിരുന്നു മലബാര്‍. മദിരാശി നിയമസഭയില്‍ 1920 മുതല്‍ മലബാറിന്റെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1951–52ലെ തെരഞ്ഞെടുപ്പില്‍ 375 സീറ്റില്‍ കോണ്‍ഗ്രസ് 152 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ടി 62 സീറ്റിലും ജയിച്ചു. മദിരാശി നിയമസഭയില്‍ മലബാറില്‍നിന്നുള്ള അംഗസംഖ്യ 29 ആയിരുന്നു. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ടി, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടി, കോണ്‍ഗ്രസ് എന്നിവര്‍ ഏഴുവീതം സീറ്റ് നേടി. സോഷ്യലിസ്റ്റ് പാര്‍ടി നാല് സീറ്റിലും മുസ്ളിംലീഗ് രണ്ട് സീറ്റിലും ജയിച്ചു.  രാജാജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മലബാറില്‍നിന്ന് കെ പി കുട്ടിക്കൃഷ്ണന്‍നായര്‍ അംഗമായിരുന്നു. 1954 ഏപ്രിലില്‍ കെ കാമരാജ് മുഖ്യമന്ത്രിയായി.

1956 നവംബര്‍ ഒന്നിന് സംസ്ഥാന പുനഃസംഘടനാ നിയമം നിലവില്‍ വന്നു. തിരു–കൊച്ചിയും മലബാറും സംയോജിച്ച് കേരള സംസ്ഥാനം രൂപംകൊണ്ടു. രാഷ്ട്രപതിഭരണത്തിലേക്കാണ് കേരളം പിറന്നുവീണത്. 1957 ഏപ്രില്‍ അഞ്ചുവരെ നീണ്ടു രാഷ്ട്രപതിഭരണം. 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്. ലോകചരിത്രത്തില്‍തന്നെ പുതിയൊരു അനുഭവമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. 114 മണ്ഡലത്തിലായിരുന്നു വോട്ടെടുപ്പ്. 12 മണ്ഡലത്തില്‍നിന്ന് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തു. 11 പട്ടികവിഭാഗ സീറ്റുകളിലും ഒരു ജനറല്‍ സീറ്റിലുമാണ് രണ്ട് അംഗങ്ങളെവീതം തെരഞ്ഞെടുത്തത്.

ആര്‍എസ്പി, കെഎസ്പി എന്നീ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചിരുന്നു. എന്നാല്‍,  അമിതമായ അവകാശവാദങ്ങളാണ് ഈ പാര്‍ടികള്‍ ഉന്നയിച്ചത്. കൊല്ലം ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായിരുന്ന കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒറ്റ സീറ്റും നല്‍കില്ലെന്നായിരുന്നു ആര്‍എസ്പിയുടെ നിലപാട്. തൃശൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ പാര്‍ടിക്ക് സീറ്റ് നല്‍കാനാകില്ലെന്ന നിലപാട് കെഎസ്പിയും സ്വീകരിച്ചു. അതോടെ സഖ്യശ്രമം പൊളിഞ്ഞു. ഒറ്റയ്ക്ക് 28 സീറ്റില്‍ മത്സരിച്ച ആര്‍എസ്പിക്ക് ഒരു സീറ്റിലും ജയിക്കാന്‍ കഴിഞ്ഞില്ല. 24 സീറ്റില്‍ കെട്ടിവച്ച കാശുംപോയി.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് 23ന് ഫലം പുറത്തുവന്നു. 60 സീറ്റാണ് കമ്യൂണിസ്റ്റ് പാര്‍ടി നേടിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ അഞ്ച് സ്വതന്ത്രരും ജയിച്ചു. കോണ്‍ഗ്രസ് 43 സീറ്റില്‍ ജയിച്ചു. ഇതടക്കം കമ്യൂണിസ്റ്റ് പാര്‍ടിയെ എതിര്‍ക്കുന്നവര്‍ 61 പേരായിരുന്നു സഭയില്‍. മാര്‍ച്ച് 25ന് ഇ എം എസിനെ കമ്യൂണിസ്റ്റ് പാര്‍ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ആദ്യ കേരള നിയമസഭയുടെ സ്പീക്കറായി ആര്‍ ശങ്കരനാരായണന്‍ തമ്പിയെ തെരഞ്ഞെടുത്തു. ഇ എം എസ് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. സി അച്യുതമേനോന്‍ (ധനകാര്യം), ടി വി തോമസ് (ഗതാഗതം, തൊഴില്‍), കെ സി ജോര്‍ജ് (ഭക്ഷ്യം, വനം), കെ പി ഗോപാലന്‍ (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന്‍ (തദ്ദേശസ്വയംഭരണം), ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം, സഹകരണം), കെ ആര്‍ ഗൌരി (റവന്യൂ, എക്സൈസ്), വി ആര്‍ കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എ ആര്‍ മേനോന്‍ (ആരോഗ്യം) എന്നിവരായിരുന്നു മറ്റ് മന്ത്രിമാര്‍. ഈ മന്ത്രിസഭ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു.

കേരളത്തില്‍ ജന്മി നാടുവാഴിത്തത്തിന്റെ വേരറുക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കൃഷിഭൂമി കര്‍ഷകന് ലഭ്യമാക്കുകയുംചെയ്ത കാര്‍ഷികബന്ധ ബില്‍, വിദ്യാഭ്യാസമേഖലയുടെ വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ വിദ്യാഭ്യാസബില്‍ എന്നിവ സമ്പന്നവര്‍ഗത്തെ പ്രകോപിപ്പിച്ചു. മന്ത്രിസഭയെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗവും അവര്‍ പയറ്റി. 65 പേരില്‍ സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ 64 പേരുടെ പിന്തുണയാണ് മന്ത്രിസഭയ്ക്കുള്ളത്. ഇതില്‍നിന്ന് രണ്ടുപേരെ കാലുമാറ്റിക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുപിടിച്ച് ശ്രമിച്ചു. കമ്യൂണിസ്റ്റ് എംഎല്‍എമാരെവരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചു. ഇതിനായി വലിയ പണച്ചാക്കുകളുടെ സഹായം തേടി. അന്താരാഷ്ട്ര ഏജന്‍സികള്‍വരെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ധനസഹായം നല്‍കിയ കാര്യം പിന്നീട് പുറത്തുവന്നു. 1958ല്‍ ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. '57ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച റോസമ്മ പുന്നൂസ് നിയമപരമായ ചില കാരണങ്ങളാല്‍ അയോഗ്യയാക്കപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. റോസമ്മ പുന്നൂസിനെതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമാകെ കമ്യൂണിസ്റ്റ് പാര്‍ടിയെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങി. എന്നാല്‍, 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റോസമ്മ പുന്നൂസ് ജയിച്ചു.

എല്ലാ ജാതി– മത ശക്തികളെയും ഭൂപ്രഭുക്കളെയും കൂട്ടിയോജിപ്പിച്ച് 'വിമോചനസമരം' നടത്തിയാണ് ആദ്യത്തെ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തെ ഇടപെടുവിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുതന്നെ ഈ അട്ടിമറിക്ക് കൂട്ടുനിന്നു. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തിലുള്ള പലര്‍ക്കും സംസ്ഥാന സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എഐസിസി അധ്യക്ഷകൂടിയായിരുന്ന മകള്‍ ഇന്ദിര ഗാന്ധിയുടെ കടുത്ത സമ്മര്‍ദത്തിനുവഴങ്ങിയാണ് നെഹ്റു കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.

1959 ജൂലൈ 31ന് ഭരണഘടനയുടെ 356–ാം വകുപ്പ് ഉപയോഗിച്ച് കേരളമന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ട ഈ സംഭവം ഇന്ത്യയില്‍ ആദ്യത്തേതായി


ഇതു പോലൊരു നാറിയ ഭരണം


"ഇതുപോലൊരു നാറിയ ഭരണം കേരളമക്കള്‍ കണ്ടിട്ടില്ല'' എന്ന പാട്ടിന്റെ അലയൊലികള്‍ എണ്‍പതുകളിലെ യുഡിഎഫ് ഭരണകാലത്ത് കേട്ടിരുന്നതാണ്. കീരിയും പാമ്പും പോലെ തമ്മില്‍ തമ്മില്‍ ശത്രുത പുലര്‍ത്തുന്ന വിവിധ വര്‍ഗീയ-ജാതീയ സംഘടനകളുടെ രാഷ്ട്രീയ പാര്‍ടികളെ ഒരു സര്‍ക്കസ് കൂടാരത്തിലെന്നപോലെ ഒന്നിപ്പിച്ചുനിര്‍ത്തി ഭരണാഭാസം നടത്തിയിരുന്ന യുഡിഎഫ്, അന്ന് അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും കിടന്ന് വട്ടം കറങ്ങുകയായിരുന്നു. "ഞങ്ങളെ ഒന്ന് മറിച്ചിട്ട് രക്ഷിക്കൂ''  എന്നുപോലും ചില യുഡിഎഫ് നേതാക്കന്മാര്‍ അന്ന് പ്രതിപക്ഷത്തിനോട് ദയനീയമായി അഭ്യര്‍ത്ഥിക്കുകയുണ്ടായി."നിങ്ങളെ വീഴ്ത്തി രക്ഷപ്പെടുത്താന്‍ ഞങ്ങളില്ല, അവിടെയിരുന്ന് പുഴുത്തുനാറി നശിക്കട്ടെ'' എന്നാണ് അന്ന് ഇ എം എസ് അതിന് മറുപടി പറഞ്ഞത്.
അന്നത്തേതിനേക്കാള്‍ എത്രയോ കൂടുതല്‍ ജീര്‍ണവും ബീഭത്സവും വികൃതവുമായി യുഡിഎഫ് ഭരണം പുഴുത്തുനാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇന്ന് കേരളം കാണുന്നത്. ആന്ധ്രയിലെ രാജ്ഭവനില്‍വെച്ച് വികൃതമായ കളികളില്‍ ഏര്‍പ്പെട്ട വയസ്സന്‍ കാസനോവ എന്‍ ഡി തിവാരിയെ കടത്തിവെട്ടുന്ന നമ്പരുകളാണ് മുഖ്യമന്ത്രിയുടെ കൂട്ടുകാരന്‍ മന്ത്രിമന്ദിരത്തില്‍വെച്ച് നടത്തിയത് എന്ന് അദ്ദേഹത്തിന്റെ ഭാര്യതന്നെ പരസ്യമായി പ്രസ്താവിക്കുന്നു. അതിന്റെ നാറുന്ന കഥകള്‍കൊണ്ട് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയാന്തരീക്ഷവും മലീമസമായിരിക്കുന്നു.
പരസ്യമായി തന്റെ മുഖത്തടിച്ചാലും വേണ്ടില്ല, അസംബ്ളിക്കുള്ളില്‍ കൈപൊക്കി ഭൂരിപക്ഷം ഒപ്പിക്കുന്നതിന് സഹായിച്ചാല്‍ മതി എന്ന നിലപാട് സ്വന്തം പാര്‍ടിയിലെയും ഘടകകക്ഷികളിലേയും എംഎല്‍എമാരോട് എടുക്കുന്ന മുഖ്യമന്ത്രി, സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ ഗണേഷ്കുമാറിനെക്കൊണ്ട് മാപ്പുപറയിപ്പിച്ച്, കുറ്റവിമുക്തനാക്കി, വീണ്ടും മന്ത്രിയാക്കി കൊണ്ടു വരുന്നതിനുള്ള സൂത്രപ്പണികളിലാണ് ഇപ്പോള്‍ വ്യാപൃതനായിരിക്കുന്നത്. ഗണേഷ്കുമാറിന്റെ പാര്‍ടിയും പിതാവും ഭാര്യയും എല്ലാം അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടും, അവര്‍ക്കൊന്നും വേണ്ടാത്ത ഒരു വിഴുപ്പുഭാണ്ഡത്തെ നാണമില്ലാതെ താങ്ങിക്കൊണ്ടു നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അധാര്‍മികതയുടെ അത്ഭുത അവതാരംതന്നെ. അതൊരു കുടുംബ വഴക്കായിരുന്നു, ഗണേഷ്കുമാര്‍ മാപ്പുപറഞ്ഞതുകൊണ്ടും ഗണേഷ്കുമാര്‍ - യാമിനി തര്‍ക്കം ഒത്തുതീര്‍ന്നതുകൊണ്ടും പ്രശ്നമെല്ലാം അവസാനിച്ചു എന്ന് വാദിക്കുന്ന മുഖ്യമന്ത്രി, പക്ഷേ അതിന് പിറകിലുള്ള ധാര്‍മികവും സദാചാരപരവും രാഷ്ട്രീയവും നിയമപരവുമായ പ്രശ്നങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. കുടുംബവഴക്ക് പറഞ്ഞൊതുക്കി, ഒന്നിച്ചു ജീവിക്കാനല്ല ഇവിടെ മുഖ്യമന്ത്രിയുടെ ഒത്തുതീര്‍പ്പിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തീരുമാനിച്ചത്. (അതിനുവേണ്ടിയായിരുന്നില്ല യാമിനി, അദ്ദേഹത്തെ സമീപിച്ചിരുന്നതും). മറിച്ച് തമ്മില്‍ പിരിയാനും സ്വത്തുക്കള്‍ പങ്കുവെയ്ക്കാനും കണക്കുതീര്‍ക്കാനുമാണ്. മുഖ്യമന്ത്രിയുടെ മധ്യസ്ഥത കുടുംബവഴക്കില്‍ ഫലപ്രദമായില്ല എന്നര്‍ത്ഥം. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം അറസ്റ്റ്ചെയ്യപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടും എന്നു കണ്ടപ്പോഴാണ് ഗത്യന്തരമില്ലാതെ തന്റെയും മുഖ്യമന്ത്രിയുടെതന്നെയും മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതിനുവേണ്ടി ഗണേഷ്കുമാര്‍ മാപ്പുപറയാന്‍ തയ്യാറായതും ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടതും. മധ്യസ്ഥതയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രിയുടെ ഉദ്ദേശം മധ്യസ്ഥതയായിരുന്നില്ല എന്ന് വ്യക്തം. ജയില്‍ശിക്ഷ അനുഭവിക്കേണ്ട പ്രതി മാപ്പുപറഞ്ഞാല്‍ രക്ഷപ്പെടും എന്ന് ഏത് നിയമശാസ്ത്രത്തിലാണ് പറഞ്ഞിട്ടുള്ളത്? മാപ്പുപറയിപ്പിച്ച്, കുറ്റവാളിയെ രക്ഷിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ഏത് നിയമവകുപ്പുപ്രകാരമാണ് ലഭിച്ചത്? ഈ നയം മുഖ്യമന്ത്രിയെന്ന അദ്ദേഹം എല്ലാ കുറ്റവാളികളുടെയും കാര്യത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍, രാജ്യത്തെ നിയമവാഴ്ചയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവസ്ഥ എന്താവും? കൊലപാതകം ചെയ്തവന്‍, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം  മാപ്പുപറയുകയാണെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുമെന്ന് വന്നാല്‍, സംസ്ഥാനത്തെ അവസ്ഥ എന്താവും? നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചുപറയുന്ന മുഖ്യമന്ത്രിയുടെ നിയമത്തിന്റെ വഴി ഇതാണോ?
ഭാര്യയെ തല്ലി എല്ലൊടിച്ച്,  പരസ്ത്രീഗമനം നടത്തി, മന്ത്രി മന്ദിരം വ്യഭിചാരത്തിനുപയോഗിച്ച്, കാമുകീഭര്‍ത്താവിന്റെ തല്ല് ഏറ്റുവാങ്ങി മുഖം വികൃതമാക്കിയ മന്ത്രി മാപ്പുപറഞ്ഞതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല; തീരുകയില്ല. ഗാര്‍ഹികപീഡന നിരോധന നിയമത്തിന്റെ കുരുക്കില്‍നിന്നോ രാഷ്ട്രീയ അധാര്‍മ്മികതയുടെ ചെളിക്കുണ്ടില്‍നിന്നോ സദാചാര ലംഘനത്തിന്റെ ജീര്‍ണതയില്‍നിന്നോ രക്ഷപ്പെടുകയില്ല. ജനങ്ങള്‍ക്ക് മാതൃക കാണിക്കേണ്ട ഒരു രാഷ്ട്രീയ നേതാവ്, ഒരു എംഎല്‍എ, ഒരു മന്ത്രി, ഇങ്ങനെ അധാര്‍മികതയുടെ പ്രതീകമായി ഉയര്‍ന്നാല്‍ അതിന് ജനങ്ങളോട് ഉത്തരംപറയേണ്ടി വരും. അത്തരമൊരാളെ രക്ഷിച്ച് വീണ്ടും മന്ത്രിയാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രിയാകട്ടെ, സദാചാര ലംഘകനായ മന്ത്രിയേക്കാള്‍ കടുത്ത നിയമലംഘനവും അധാര്‍മികതയുമാണ് കാണിക്കുന്നത്.
അതുകൊണ്ടാണ് പരാതിക്കാരിയായ സ്ത്രീക്ക് ലഭിക്കേണ്ട നീതി നിഷേധിച്ചുകൊണ്ട്,  അവരെ വഞ്ചിച്ച്, സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെയ്ക്കണം എന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. ലൈംഗിക-ഭൂമിദാന - സ്വജനപക്ഷപാത-അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട അരഡസനില്‍പ്പരം മന്ത്രിമാരെ വെച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ഈ സര്‍ക്കസ് ജനങ്ങള്‍ക്ക് കാണാനും താങ്ങാനും കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ ചുട്ടുപൊള്ളുന്ന മേടച്ചൂടും ജലക്ഷാമവും കുതിച്ചുയരുന്ന വിലക്കയറ്റവും അഴിമതിയുംകൊണ്ട് നടുവൊടിഞ്ഞ കേരളജനതയ്ക്ക്,  വെള്ളവും വെളിച്ചവും വൈദ്യുതിയും കിട്ടാക്കനിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം കാരണം ജീവസന്ധാരണം ദുര്‍വഹമായ കേരള ജനതയ്ക്ക്, ഈ സദാചാര ലംഘനത്തിന്റെ വിഴുപ്പുഭാണ്ഡം കൂടി പേറാനുള്ള കരുത്തില്ല; അതിനുള്ള മനസ്സുമില്ല. ജനജീവിതം ദുഃസഹവും ദുര്‍ഗന്ധ മലീമസവും ആക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി എല്‍ഡിഎഫ് സമരത്തിന് തയ്യാറായിരിക്കുന്നത് അതുകൊണ്ടാണ്

Sunday, March 13, 2016

ചാനല്‍ വിടുവായത്തമല്ല കോടതി വിചാരണ - ഗൗരി


ബല്‍ബീര്‍ പുഞ്ച് ദേശീയാടിസ്ഥാനത്തില്‍ തന്നെ പ്രസിദ്ധനായ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ബിജെപിക്കാരനാണ്. രാജ്യസഭയില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നവരില്‍ ഒരാളാണ്. 2016 ഫെബ്രുവരി 20ന് 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രത്തില്‍ അദ്ദേഹത്തിന്റേതായി ഒരു കിടിലന്‍ ലേഖനം, ആ പത്രത്തിന്റെ എഡിറ്റ് പേജില്‍ തന്നെ, കാച്ചിയിരിക്കുന്നു. ''Media thy name is double standard'' എന്നാണതിന്റെ ശീര്‍ഷകം. തലവാചകം വായിച്ചപ്പോള്‍ ഗൗരി വല്ലാതെ കോരിത്തരിച്ചുപോയി. മൂലധനശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന, വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൊടിപ്പടം ഉയര്‍ത്തി ഉറഞ്ഞുതുള്ളുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് മുഖ്യധാരാ (വലതുപക്ഷ) രാഷ്ട്രീയ രംഗത്തുനിന്നു ഒരാള്‍ പറയുകയോ? എന്നാല്‍ അതു വായിച്ചു കഴിഞ്ഞപ്പോഴാണ്, അദ്ദേഹം മാധ്യമ പ്രവര്‍ത്തകനെന്നതിലുപരി അക്ഷരാര്‍ഥത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താവായാണ് രംഗത്തെത്തിയിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞത്.
ലോകത്തെവിടെയുമുള്ള ഏതു ഫാസിസ്റ്റിനെയുംപോലെ സംഘപരിവാര്‍ വക്താക്കളും ആശയപരമായി നിലനില്‍പില്ലാത്ത, സത്യസന്ധമല്ലാത്ത സ്വന്തം നിലപാടുകളെ ന്യായീകരിക്കാന്‍ നിറംപിടിപ്പിച്ച നുണകളെയാണ്, പച്ചക്കള്ളങ്ങളെയാണ് അവലംബിക്കാറുള്ളത്. ഇവിടെ ബലവീര പുഞ്ചും 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ലേഖനത്തില്‍ ഏകപക്ഷീയതയെ, വക്രീകരണത്തെ, പെരുംനുണകളെയാണ് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ആശ്രയിക്കുന്നത്. പൂഞ്ചാശാനെ പ്രകോപിപ്പിക്കുന്നത്, ഡല്‍ഹി ജെഎന്‍യു പ്രക്ഷോഭത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്ന തോന്നലാണ്. യഥാര്‍ഥത്തില്‍ ജെഎന്‍യു സംഭവങ്ങളെ സംഘപരിവാര്‍ ലൈനില്‍ അവതരിപ്പിക്കുകയായിരുന്നു പല ദേശീയ മാധ്യമങ്ങളും. അപൂര്‍വം ചിലവയാണ്, ഒരു ഘട്ടത്തില്‍ സംഘപരിവാറുകാര്‍ കെട്ടിപ്പൊക്കിയ ചില നുണകളെയെങ്കിലും, വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ''ദേശവിരുദ്ധ'' മുദ്രാവാക്യം, പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കി എന്ന പെരുംനുണയെ, പൊളിച്ചടുക്കാന്‍ തയ്യാറായത്. കനയ്യ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ തന്നെ സംഘപരിവാര്‍ അകത്തളങ്ങളില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ സാധനമാണെന്ന് തെളിഞ്ഞിരിക്കുന്നു. എന്നിട്ടും സംഘപരിവാറിനായി ഉടവാളൂരി ഉറഞ്ഞുതുള്ളിയ മാധ്യമങ്ങളൊന്നും തന്നെ തങ്ങളുടെ തെറ്റു തിരുത്താനുള്ള സൗമനസ്യംപോലും പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം. എന്നിട്ടും പൂഞ്ച് പറയുന്നത്, ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് മാധ്യമങ്ങള്‍, ഇടതുപക്ഷത്തിനും ഇസ്ലാമിസ്റ്റുകള്‍ക്കുംവേണ്ടി കുഴലൂത്തു നടത്തുന്നതായാണ്.
പട്യാല കോടതിയില്‍വെച്ച് കനയ്യ കുമാറിനെ മാത്രമല്ല, സുപ്രീംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനിരയെപോലും ആക്രമിക്കുകയും സംഘപരിവാറിനെയും മോഡി ഗവണ്‍മെന്റിനെയും വിമര്‍ശിക്കുന്നവരെയെല്ലാം കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും തരംകിട്ടിയാല്‍ തല്ലുകയും ചെയ്യുന്നത് സംഘപരിവാര്‍ സംഘങ്ങളുടെ പൊതുകലാപരിപാടി ആക്കിയിരിക്കുന്നത് നാമെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ ഒട്ടും കലര്‍പ്പില്ലാതെ കണ്ടതാണ്, കണ്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ പുഞ്ച് പറയുന്നത് ഇതെല്ലാം വ്യാജമെന്നാണ്. ഏതോ ചില ബിജെപി അണ്ണന്മാര്‍ ചില മാധ്യമ പ്രവര്‍ത്തകരെ സ്‌നേഹപൂര്‍വം ഒന്നു തലോടിയതേയുള്ളൂ എന്നത്രെ പുഞ്ച് ഭാഷ്യം.
അപ്പോള്‍ പിന്നെ ഇരട്ടത്താപ്പെന്തെന്നല്ലേ? ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതോ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയെ തകര്‍ക്കുന്നതിന്റെ ഭാഗമായി കനയ്യകുമാറിനെ വ്യാജ ആരോപണങ്ങളിന്മേല്‍ രാജ്‌നാഥസിങ്ങിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിലുള്ളയാളെ കോടതിയില്‍ വെച്ചു തന്നെ സംഘപരിവാര്‍ തെമ്മാടിക്കൂട്ടങ്ങള്‍ തല്ലിച്ചതച്ചതോ ഒന്നുമല്ല സത്യമായ സംഗതി, പിന്നെയോ കണ്ണൂരെ ഒരു സംഘി ക്രിമിനല്‍, അതും ഇവനെ പേടിച്ച് പെണ്‍കുട്ടികള്‍ക്ക് സൈ്വരമായി വഴി നടക്കാന്‍പോലും പേടിക്കേണ്ട അവസ്ഥയിലുള്ള ഒരു തെമ്മാടി, കൊല്ലപ്പെട്ടത് ദേശീയ മാധ്യമങ്ങള്‍ ആഘോഷമായി അവതരിപ്പിച്ചില്ല എന്നതിലാണ് പൂഞ്ചിന് പരാതി. മാറാട് കലാപത്തിനു പിന്നിലും 'മാര്‍ക്‌സിസ്റ്റു'കാരാണെന്ന പെരുംനുണ എഴുന്നള്ളിക്കാനും ഈ സംഘി ചെകുത്താന്‍ മടിക്കുന്നില്ല. ഇതേ മാറാട് കേസാണ് ജുഡീഷ്യല്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സിബിഐക്കു വിടുന്നതിനുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ ബിജെപിയിലെയും മുസ്ലിംലീഗിലെയും പ്രമാണിമാര്‍ ഒത്തുകൂടിയതും സംഘിനേതാക്കളില്‍ ചിലര്‍ ലീഗു പ്രമാണിമാരില്‍നിന്നു പണം പറ്റിയതും സഹ്യനും കടന്ന് അങ്ങ് ദില്ലി സിംഹാസനത്തിനടുത്ത് ചുരുണ്ടു കൂടി കിടക്കുന്ന പുഞ്ചന്‍ അറിഞ്ഞില്ലായിരിക്കും. കമ്യൂണിസ്റ്റുകാരാണത്രെ ഈ രാജ്യത്തെ സര്‍വ അക്രമങ്ങള്‍ക്കും കാരണമെന്നും ഈ ഫാസിസ്റ്റ് വക്താവായ പെരും നുണയന്‍ തട്ടി മൂളിക്കുന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊല്ലുകയും നാടാകെ അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും അതിനിടയില്‍ ദേശീയ പതാകയെ തന്നെ തെരുവില്‍ ചവിട്ടിയരയ്ക്കുകയും ചെയ്ത സംഘികള്‍, രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് ആയിരങ്ങളെ വകവരുത്തിയ സംഘി കാട്ടാളന്മാരാണ് അക്രമത്തെക്കുറിച്ച് ഗീര്‍വാണം കാച്ചുന്നത്. ജെഎന്‍യുവിലും ഹൈദരാബാദിലുമെല്ലാം കമ്യൂണിസ്റ്റ് അക്രമമെന്നത്രെ പുഞ്ചിന്റെ വെളിപാട്.

ശങ്ക, ആശങ്ക
ഫെബ്രുവരി 26ന് 'മനോരമ'യുടെ ഒന്നാംപേജിലെ ഒരു റിപ്പോര്‍ട്ട്: ''ലാവ്‌ലിന്‍ കേസ് ഉടന്‍ കേള്‍ക്കേണ്ട സാഹചര്യമില്ല: ഹൈക്കോടതി''. ഹൈലൈറ്റ്: ''കേസ് രണ്ടുമാസത്തേക്കു മാറ്റി'' ഇതേ ദിവസത്തെ 'മാതൃഭൂമി'യുടെ ഒന്നാംപേജിലെ റിപ്പോര്‍ട്ടിങ്ങനെ: ''ലാവ്‌ലിന്‍ കേസില്‍ അടിയന്തര സാഹചര്യമില്ലെന്ന് ഹൈക്കോടതി. കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. ഹര്‍ജികള്‍ രണ്ടു മാസത്തേക്ക് മാറ്റി''. ലാവ്‌ലിന്‍ കേസ് അടിയന്തര പരിഗണന അര്‍ഹിക്കുന്ന ഒന്നല്ല എന്നതിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ്, ''കോടതിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'' എന്ന കോടതിയുടെ നിരീക്ഷണവും. ആ വസ്തുതയാണ് 'മനോരമ' റിപ്പോര്‍ട്ടില്‍ അപ്രത്യക്ഷമായത്. എന്നാല്‍ 12-ാം പേജില്‍ വേറൊരു റിപ്പോര്‍ട്ടായി 'മനോരമ' തന്നെ ഇതവതരിപ്പിക്കുന്നു. (ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും ഹിതകരമല്ലാത്ത ഒരു സംഗതി ഒന്നാം പേജില്‍ 'മനോരമ' എങ്ങനെ നല്‍കും?) അതിങ്ങനെയാണ്: ''കോടതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്: ഹൈക്കോടതി''. അവിടെ പക്ഷേ ശീര്‍ഷകത്തില്‍ ''ലാവ്‌ലിന്‍'' വരാതിരിക്കാന്‍ 'മനോരമ' ശ്രദ്ധിച്ചു. എങ്കിലും ഹൈലൈറ്റില്‍ ഇങ്ങനെയുണ്ട്: ''ലാവ്‌ലിന്‍ കേസ് പരിഗണിക്കവെയാണ് കോടതിയുടെ മുന്നറിയിപ്പ്''.അതിനുള്ളില്‍ ഇങ്ങനെ വായിക്കാം: ''ലാവ്‌ലിന്‍ കേസ് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് പ്രതിഭാഗം ആരോപിച്ച സാഹചര്യത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി അവസാന വാരം പോസ്റ്റു ചെയ്യാന്‍ പറഞ്ഞതല്ലാതെ അന്തിമമായി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നു ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി''. പ്രതിഭാഗത്തിന്റെ വാദം കോടതി അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയാണുണ്ടായത്.
'മനോരമ' ഇതേ പേജില്‍ തന്നെ അവതരിപ്പിക്കുന്ന ഒരു സ്‌റ്റോറി കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്: ''ആശങ്ക മാറി സിപിഎം; നേതൃത്വത്തിലേക്കു പിണറായി തന്നെ''. അപ്പോള്‍ ഉണ്ടിരുന്നയാള്‍ക്കു പെട്ടെന്നുണ്ടായ ഉള്‍വിളിപോലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി, ലാവ്‌ലിന്‍ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന ഹര്‍ജിയുമായി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തിരക്കിട്ട് ഹൈക്കോടതിയില്‍ - അതും ഒരു പ്രത്യേക ബെഞ്ചില്‍ തന്നെ അതെത്തുന്നതിനായി നാളും പക്കവും കണക്കാക്കി - ഹര്‍ജി നല്‍കിയതിനുപിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം എന്തായിരുന്നുവെന്ന് 'മനോരമ' തന്നെ പറയാതെ പറയുകയാണ് ഈ സ്‌റ്റോറിയില്‍ - പിണറായിയെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അമരത്തുനിന്ന് ഒഴിവാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നിഗൂഢ നീക്കമായിരുന്നു ആ ഹര്‍ജി.
ഹൈക്കോടതിയുടെ തീര്‍പ്പ് - കേസ് രണ്ടു മാസത്തേക്ക് മാറ്റി വെച്ചുകൊണ്ടുള്ള തീര്‍പ്പ് - ഉമ്മന്‍ചാണ്ടിയെ മാത്രമല്ല, പിണറായിയെ വേട്ടയാടുന്നത് ജീവിത വ്രതമാക്കിയ ചില ചാനലുകാരെയും അങ്കലാപ്പിലാക്കിയിരിക്കുന്നു! 'മാതൃഭൂമി' ചാനല്‍ ചോദിക്കുന്നത് ''കോടതി മലക്കം മറിഞ്ഞോ'' എന്നാണ്. അതായത്, അടിയന്തര പ്രാധാന്യത്തോടെ വിചാരണയ്‌ക്കെടുക്കുമെന്ന് ജനുവരി 15നു പറഞ്ഞ കോടതി വീണ്ടും വിചാരണ നീട്ടിവെയ്ക്കുന്നതു തന്നെ എന്തോ സമ്മര്‍ദഫലമായാണെന്ന ദുഃസൂചന നല്‍കുന്ന തരത്തിലാണ് വിഷയം ചാനല്‍ അവതരിപ്പിക്കുന്നതും ആ ചുവടു പിടിച്ചാണ് ചര്‍ച്ച നീങ്ങുന്നതും. എന്നാല്‍, കേസിന്റെ പരിഗണന രണ്ടു മാസത്തേക്കു നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി തന്നെ പറയുന്നതു നോക്കൂ: ''ഫെബ്രുവരി അവസാന വാരം പോസ്റ്റു ചെയ്യാന്‍ പറഞ്ഞതല്ലാതെ അന്തിമമായി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നു ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി''. ഒപ്പം കോടതി പറഞ്ഞതുകൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സമാന സ്വഭാവമുള്ളത് ഉള്‍പ്പെടെ രണ്ടായിരം മുതലുള്ള നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കവെ, അതില്‍നിന്നു ഒരെണ്ണം സീനിയോറിറ്റി തെറ്റിച്ച് എടുക്കുന്നതെന്തിന് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ''കോടതിയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്'' എന്ന നിരീക്ഷണം (അത് വെറുമൊരു നിരീക്ഷണമല്ല, ഉമ്മന്‍ചാണ്ടിയുടെ കരണക്കുറ്റിക്ക് കോടതി നല്‍കിയ അടിയാണിത്) നടത്തുന്നത്.
എന്നാല്‍ കോടതിയുടെ ഈ ഉത്തരവ് ജനുവരി 15 ലെ ഉത്തരവില്‍നിന്നുള്ള പിന്നോട്ടുപോക്കും മലക്കം മറിച്ചിലുമാണെന്ന ചാനലിന്റെ ചര്‍ച്ചയുടെ മുന ഒടിക്കുന്നതാണ് 2016 ജനുവരി 16 ലെ പത്ര റിപ്പോര്‍ട്ട് - അതായത് ജനുവരി 15 ന്റെ കോടതി തീര്‍പ്പിന്റെ റിപ്പോര്‍ട്ട്. നോക്കൂ, 'മനോരമ' ''വിചാരണ കൂടാതെ'' കേസ് വിടുകയോ?'' എന്ന സംഭ്രമജനകമായ ചോദ്യം നല്‍കി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു: ''ക്രമം തെറ്റിച്ച് കേസ് ഉടന്‍ പരിഗണിക്കാവുന്ന സാഹചര്യമല്ലെന്നു കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമുള്ള അപ്പീലുകള്‍ തന്നെ പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ളവ നിലവിലുണ്ട്''. അപ്പോള്‍ അതിന്റെ ആവര്‍ത്തനം മാത്രമാണ് ഫെബ്രുവരി 25നും കോടതിയില്‍ നിന്നുണ്ടായത്. ഒരു മാസം മുന്‍പ് പറഞ്ഞതു തന്നെ കോടതി ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. 374 കോടി രൂപ ഖജനാവിനു നഷ്ടപ്പെട്ട കേസ് എന്നു ഡിജിപി ആസിഫ് അലി കോടതിയില്‍ പ്രസ്താവിക്കുമ്പോള്‍ ''ഇത്ര പ്രമാദമായ കേസ് വിചാരണ കൂടാതെ വിടുകയോ'' എന്ന കോടതിയുടെ പരാമര്‍ശത്തെ പിടിച്ച് മനക്കോട്ട കെട്ടിയ മാധ്യമങ്ങളും ഉമ്മന്‍ചാണ്ടി സംഘവുമാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ കടങ്കഥകള്‍ അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുന്നത്.
ഇതേ ചര്‍ച്ചയില്‍ തന്നെ കോണ്‍ഗ്രസ് വക്താക്കളും ബിജെപി വക്താക്കളും ചില 'നിഷ്പക്ഷ' നിരീക്ഷകരും ചാനല്‍ അവതാരകനും ആവര്‍ത്തിക്കുന്ന (ജനുവരി 15ന്റെ ചര്‍ച്ചയിലും പറഞ്ഞ) ഒരു കാര്യം, കേസ് പരിഗണിച്ച് സിബിഐ പ്രത്യേക കോടതിയില്‍ സിബിഐക്കുവേണ്ടി ഏതോ ജൂനിയര്‍ ഡൂക്കിലി വക്കീല്‍ ഹാജരായതുകൊണ്ടാണ് വിചാരണ കൂടാതെ കേസ് കോടതി തള്ളിയത് എന്നാണ്. എന്നാല്‍ യാഥാര്‍ഥ്യമോ? സിബിഐയുടെ ലീഗല്‍ സെല്ലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ തന്നെയായിരുന്നു സിബിഐക്കുവേണ്ടി വിചാരണ കോടതിയിലെ ചെന്നൈയില്‍നിന്ന് വന്ന് ഹാജരായത്. കേസ് വേണ്ടപോലെ പഠിക്കാതെയാണ് സിബിഐ അഭിഭാഷകന്‍ കേസ് വാദിച്ചതെന്നും സിബിഐ പ്രത്യേക കോടതി ലാവ്‌ലിന്‍കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാപേരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിന്യായം വന്ന 2013 മുതല്‍ വിരുദ്ധന്മാര്‍ - കോണ്‍ഗ്രസ്, ബിജെപി - നിരീക്ഷക ചാനല്‍ സംഘങ്ങള്‍ - ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിലെ സത്തിയം എന്തെന്ന് ഗൗരിക്ക് പറയാനാവില്ല. എന്നാല്‍ ഒന്നറിയാം. ഇങ്ങനെയൊരു വിതണ്ഡവാദം ഈ കോദണ്ഡരാമന്മാര്‍ അവതരിപ്പിക്കുന്നത്, സിബിഐയെയും അന്നതിനെ നിയന്ത്രിച്ചിരുന്ന രണ്ടാം യുപിഎ ഗവണ്‍മെന്റിനെയും (കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ സിബിഐയുടെ ചുമതല മുല്ലപ്പള്ളിക്കായിരുന്നെന്നും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്) പിണറായി വിജയനും സിപിഐ എമ്മും ഒതുക്കി എന്ന തങ്ങളുടെ വാദത്തിനു സാധൂകരണം നല്‍കുന്നതിനായാണ്. ഇത്തരമൊരു പെരുംനുണ തട്ടിവിടാന്‍ കാവിപ്പടക്കാരെ കൂട്ടുപിടിക്കുന്ന പെരുങ്കള്ളന്മാര്‍ക്കു മാത്രമേ ആവൂ. ജനാധിപത്യത്തെയും നിയമവാഴ്ചയെയും വ്യവസ്ഥയെയും തന്നെ വെല്ലുവിളിക്കുന്ന നിലപാടാണിത്. തങ്ങളുടെ തീട്ടൂര പ്രകാരം, തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന കള്ളക്കഥകള്‍ അന്വേഷണ ഏജന്‍സികളും കോടതികളുമെല്ലാം അതേപടി വെട്ടിവിഴുങ്ങി, തീര്‍പ്പാക്കണമെന്ന വലതുപക്ഷത്തിന്റെ ഹുങ്കാണ് ഈ മാധ്യമ വിചാരണകളില്‍ വെളിപ്പെടുന്നത്.
സിബിഐ അഭിഭാഷകന്റെ വാദത്തിന് വേണ്ട ശക്തിയില്ലായിരുന്നുവെന്ന വാദഗതിക്കാര്‍ അതിനുപോല്‍ബലകമായി പറഞ്ഞുവെയ്ക്കുന്നത്, വിചാരണ കോടതി ജഡ്ജിയുടെ, ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടത് എത്ര കോടി രൂപയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പോലും സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല എന്ന കാര്യമാണ്. ഇല്ലാത്ത നഷ്ടത്തിന്റെ കണക്ക് എങ്ങനെയാണ് അഭിഭാഷകന്‍ കോടതിയില്‍ പറയുന്നത്?
കെട്ടിപ്പൊക്കിക്കൊണ്ടുവന്ന കേസ് 374 കോടി രൂപയുടെ നഷ്ടം എന്നതാണ്. സിബിഐ അന്വേഷണത്തിനുശേഷം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത് 80 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും. എന്നാല്‍ ഇതാകട്ടെ, ഒരു വിധത്തിലുംപിണറായി വിജയനെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമല്ല. അത് പന്നിയാര്‍ - ചെങ്കുളം - പള്ളിവാസല്‍ പദ്ധതിയുമായി ബന്ധപ്പെടുന്ന ഒന്നുമല്ല. മറിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് കാനഡയില്‍നിന്നു സമാഹരിച്ചു നല്‍കാമെന്നും കമ്പനിയും കനേഡിയന്‍ ഗവണ്‍മെന്റും ഏറ്റ 100 കോടി രൂപയില്‍ അവശേഷിക്കുന്ന തുകയാണ്. അതു വാങ്ങുന്നതില്‍ വീഴ്ച വരുത്തിയതാകട്ടെ 2001ല്‍ അധികാരമേറ്റ ആന്റണി മന്ത്രിസഭയും അതിലെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനുമാണ്. മാത്രമല്ല, വൈദ്യുതി ബോര്‍ഡ് ആവര്‍ത്തിച്ച് നല്‍കുന്ന പ്രസ്താവനകളിലെല്ലാം ബോര്‍ഡിനു നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വസ്തുതകള്‍ ഇതായിരിക്കെ എങ്ങനെയാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ നഷ്ടത്തിന്റെ കണക്ക് കൃത്യമായി പറയുക. ചാനല്‍ ചര്‍ച്ചയല്ലല്ലോ കോടതി വിചാരണ

ചിന്ത